തൃക്കാക്കര: മുട്ടാർ പുഴയിൽ പതിനൊന്നുകാരി വൈഗ മുങ്ങിമരിച്ച കേസിൽ ഒളിവിൽ പോയ പിതാവ് സാനു മോഹന്റെ തിരോധാനം സംബന്ധിച്ച അന്വേഷണം ഇവർ താമസിച്ചിരുന്ന കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റ് സമുച്ചയത്തിലേക്ക് കേന്ദ്രീകരിക്കുന്നു.
ഇവിടെ നിശാപാർട്ടികൾ നടന്നിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. സിനിമാക്കാരുടെ സ്ഥിരം താവളവുമായിരുന്നു ഫ്ളാറ്റ് സമുച്ചയം. രണ്ടും മൂന്നും ദിവസത്തേക്ക് വാടകയ്ക്ക് നൽകുന്ന ഫ്ളാറ്റുകളും ഇവിടെ നിരവധിയുണ്ട്. കൊവിഡ് കാലത്ത് അന്യസംസ്ഥാനക്കാർക്കുൾപ്പെടെ ക്വാറന്റെെനു വേണ്ടിയും ഫ്ളാറ്റുകൾ നൽകി. മൂന്ന് മാസത്തിനിടെ ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നവരുടെയും വന്നുപോയവരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ഗേറ്റിലെ രജിസ്റ്ററുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സാനുവിന്റെ അയൽഫ്ളാറ്റുകളിൽ താമസിക്കുന്നവരെ ഉൾപ്പെടെ ഇന്നലെയും പൊലീസ് ചോദ്യം ചെയ്തു. ഇയാളുമായി സാമ്പത്തിക ബന്ധമുള്ളവരും ഇതിൽ ഉൾപ്പെടും. സാനുവിന്റെ ഫ്ളാറ്റിൽ തൃക്കാക്കര സി.ഐ കെ. ധനപാലന്റെ നേതൃത്വത്തിൽ ഇന്നലെ വീണ്ടും പരിശോധന നടത്തി.
സാനു പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയുമായി രണ്ടാഴ്ചയ്ക്കുള്ളിൽ
എത്തിയവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആൽഫാ ഫ്ളാറ്റിലെ നാല് ഫ്ളാറ്റുകളുടെ ഇന്റീരിയർ ജോലികൾ സാനുവാണ് ചെയ്തിരുന്നത്. ഇവരിൽ നിന്നെല്ലാം മുഴുവൻ തുകയും അഡ്വാൻസായി വാങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |