പാലക്കാട്: ആലപ്പുഴ മണ്ണഞ്ചേരിയിലെ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനിന്റെ കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളി ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫിന്റെ ആരോപണം തീർത്തും അടിസ്ഥാന രഹിതമാണ്. ആർക്കും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാവുന്നതേ ഉള്ളൂ എന്ന് വത്സൻ തില്ലങ്കേരി പ്രതികരിച്ചു.
ഷാനിന്റെ കൊലപാതകത്തിൽ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായും തില്ലങ്കേരി പരസ്യമായി കലാപാഹ്വാനം നടത്തിയിരുന്നുവെന്നുമായിരുന്നു എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റിന്റെ ആരോപണം.
കഴിഞ്ഞ 15 മുതൽ ആരംഭിച്ച 'ഭീകരതയ്ക്ക് കേരളം കീഴടങ്ങില്ല' എന്ന കാമ്പെയിനിന്റെ ഭാഗമായി ഓരോസ്ഥലത്തും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞദിവസം ആലപ്പുഴയിൽ ഹിന്ദു സംഘടനകൾ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിച്ചത്. താൻ വൈകീട്ടുവരെ ആലപ്പുഴയിലുണ്ടായിരുന്നതായും വത്സൻ തില്ലങ്കേരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |