തിരുവനന്തപുരം: അഞ്ചൽ സ്വദേശി ഉത്രയുടെ ക്രൂരമായ കൊലപാതകത്തിൽ ഉത്രയുടെ അമ്മ നടത്തുന്ന നിയമപോരാട്ടത്തെ പിന്തുണയ്ക്കേണ്ടത് സമൂഹമെന്ന നിലയിൽ നമ്മുടെ കടമയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഉത്രയുടെ കുടുംബം പ്രത്യേകിച്ച് അമ്മ ഈ ശിക്ഷാ വിധിയെ സ്വാഗതം ചെയ്തിട്ടില്ല. ആ മാതാവിന്റെ വികാരം മാനിക്കണം. കരുതലോടെ ചേർത്തു പിടിച്ച് വളർത്തി വലുതാക്കിയ മകളെ കൊന്നവനോട് ഒരമ്മയും പൊറുക്കില്ല. വ്യക്തിപരമായും നിയമവിദ്യാർത്ഥിയെന്ന നിലയിലും താൻ വധശിക്ഷയോട് യോജിക്കുന്നില്ലെങ്കിലും ഉത്രയുടെ അമ്മയുടെ കൂടെയാണ് തന്റെ മനസ്.
അതേസമയം ഉത്രയുടെ മാതാപിതാക്കളുടെയും പൊതുസമൂഹത്തിന്റെയും വികാരം കണക്കിലെടുത്ത് പ്രതിക്ക് തൂക്കുകയർ ലഭിക്കുന്നതിന് സർക്കാർ അപ്പീൽ പോകണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |