SignIn
Kerala Kaumudi Online
Thursday, 25 April 2024 5.17 PM IST

പുനഃസംഘടന: എല്ലാവർക്കും തൃപ്തിവരുന്ന രീതിയിൽ-സതീശൻ

vd-satheesan

 മുതിർന്ന നേതാക്കൾ പരാതി ഉന്നയിച്ചു

കണ്ണൂർ: ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ വിശ്വാസത്തിലെടുത്ത് എല്ലാവർക്കും തൃപ്തിവരുന്ന രീതിയിൽ ഡി.സി.സി പുനഃസംഘടന ഉൾപ്പെടെ പൂർത്തിയാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. നിയമസഭാ കക്ഷി നേതാവെന്ന നിലയിൽ ഇതിന് എല്ലാ പിന്തുണയും നൽകുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് ഉറപ്പുനൽകിയിട്ടുണ്ട്. പുന:സംഘടന പൂർത്തിയാക്കാൻ കെ.പി.സി.സി അദ്ധ്യക്ഷന് എല്ലാ സഹായവും നൽകും. ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചില എം.പിമാർ അടക്കമുള്ള മുതിർന്ന നേതാക്കൾ പരാതി ഉന്നയിച്ചിട്ടുണ്ട്. അതുകൂടി പരിശോധിച്ച് വേണ്ടരീതിയിൽ നടപടിയെടുക്കണമെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതികൾ പൂർണമായും പരിഹരിക്കും. അതിനുള്ള സംവിധാനം പാർട്ടിയിലുണ്ട്. തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് എല്ലാവരെയും വിശ്വാസത്തിലെടുക്കും. സംഘടനാ സംവിധാനം വേണ്ട രീതിയിൽ ചലിക്കാത്തതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. ജംബോ കമ്മി​റ്റികളായിരുന്നു ഇതിനു കാരണം. ഇതേത്തുടർന്നാണ് ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്ന നിർദ്ദേശം മന്നോട്ടുവച്ചത്. അതിന് പാർട്ടി അനുമതി നൽകിയിട്ടുണ്ട്. എണ്ണം കുറയ്ക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. ഒഴിവാക്കപ്പെടുന്നവർക്ക് മ​റ്റു ചുമതലകൾ നൽകും.

ആയിരം പൊതുയോഗങ്ങൾ

കെ. റെയിലുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും കെ.പി.സി.സി മാർച്ച് നടത്തും. മാർച്ച് പത്തു മുതൽ ഏപ്രിൽ ആഞ്ചുവരെ ആയിരം പൊതുയോഗങ്ങൾ സംഘടിപ്പിക്കും. യു.ഡി.എഫ് നൂറ് ജനകീയ സദസുകൾ സംഘടിപ്പിക്കും. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും യു.ഡി.എഫ് ജനപ്രതിനിധികൾ ധർണ നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VD SATHEESAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.