തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം കുറ്റമറ്റതാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടിക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കത്ത് നൽകി. പ്ലസ് വൺ പ്രവേശനത്തിൽ കഴിഞ്ഞതവണത്തെ പിഴവുകൾ ആവർത്തിക്കരുതെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ വർഷം എസ്.എസ്.എൽ.സി ജയിച്ച മുഴുവൻ കുട്ടികൾക്കും പ്ലസ് വൺ പ്രവേശനം കിട്ടണമെങ്കിൽ സംസ്ഥാനത്ത് 60,650 സീറ്റുകൾ അധികമായി വേണമെന്നത് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആശങ്കയാണ്. മലബാറിലെ അഞ്ചു ജില്ലകളിൽ മാത്രം 60,215 സീറ്റുകളുടെ കുറവാണുള്ളത്. ഇത്തവണ എസ്.എസ്.എൽ.സി പാസായത് 4,21,957 പേരാണ്. നിലവിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലായി ആകെ 3,61,307 പ്ലസ് വൺ സീറ്റുകളേയുള്ളൂ. എന്നാൽ, പ്ലസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ടെന്നും എല്ലാവർക്കും ഉപരിപഠനം ഉറപ്പു വരുത്തുമെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |