തിരുവനന്തപുരം: സർക്കാരിന് നാണക്കേടാവുമെന്ന് കരുതി
കൊവിഡ് മരണനിരക്ക് കുറച്ചുകാണിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് അർഹതപ്പെട്ട കുട്ടികൾക്ക് ആനുകൂല്യം നഷ്ടപ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞുവെന്നാണ് സർക്കാരിന്റെ അവകാശവാദം. കൊവിഡ് മഹാമാരിയെ നേരിടുന്നതിന് സർക്കാരിന് പൂർണപിന്തുണയാണ് യു.ഡി.എഫ് നൽകുന്നത്. മരണനിരക്കിനെ കുറിച്ച് ധാരാളം പരാതികൾ ഉയർന്നുവരുന്നുണ്ട്. മാതാപിതാക്കൾ കൊവിഡ് മൂലം മരിച്ച് അനാഥരാകുന്ന കുട്ടികൾക്ക് സർക്കാർ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. മരണനിരക്ക് മനഃപൂർവ്വം കുറച്ചാൽ ധാരാളം കുട്ടികൾക്ക് ഈ ആനുകൂല്യം നഷ്ടമാകും. ഡോക്ടർമാരുടെ സംഘടനകൾ ഉൾപ്പടെ മരണനിരക്കിനെ കുറിച്ച് പരാതി ഉന്നയിച്ചിട്ടുണ്ട്. സർക്കാർ ഇക്കാര്യം ഗൗരവമായി പരിശോധിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |