കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനത്തട്ടിപ്പ് തേച്ചുമാച്ചുകളയാൻ മുഖ്യമന്ത്രി തന്നെ കാർമ്മികത്വം വഹിക്കുന്നത് കേരള ചരിത്രത്തിൽ ആദ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെതിരെ കേസെടുക്കാതെ ഫോണിൽ മൊഴിയെടുത്ത പൊലീസ് നടപടി അടിമപ്പണിയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോർപ്പറേഷനിലെ ഒഴിവിലേക്ക് ആളെ ആവശ്യപ്പെട്ട് മേയർ നൽകിയ കത്ത് നശിപ്പിച്ച് തെളിവ് ഇല്ലാതാക്കിയതിന് ആനാവൂർ നാഗപ്പനെതിരെ കേസെടുക്കണം. അന്വേഷണം അട്ടിമറിച്ച് സ്വന്തക്കാരെ മുഴുവൻ രക്ഷിക്കാനാണ് ശ്രമം. ഇതിനെതിരായ സമരം യു.ഡി.എഫ് ഏറ്റെടുക്കും. ഒരു ലക്ഷത്തിലധികം പിൻവാതിൽ നിയമനങ്ങളാണ് വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |