തിരുവനന്തപുരം: ഭക്ഷ്യ സാധനങ്ങളിൽ മായം കലർത്തുന്നത് ക്രിമിനൽ കുറ്റമാണെന്നും ഇത് തടയാൻ പൊതുജന പങ്കാളിത്തതോടെയുള്ള ജനകീയ പരിശോധന കർശനമാക്കുമെന്നും മന്ത്രി വീണാജോർജ് പറഞ്ഞു. എഫ്.എസ്.എസ്.എ.ഐയുടെ സഹകരണത്തോടെ സജ്ജമാക്കിയ ആറ് സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികളുടെ ഫ്ളാഗ് ഒാഫ് തൈക്കാട് ഭക്ഷ്യ സുരക്ഷാ ഭവനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കാസർകോട് ജില്ലകൾക്കാണ് വാഹനങ്ങൾ അനുവദിച്ചത്. ഇതോടെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഭക്ഷ്യ സുരക്ഷാ കമ്മിഷണർ വി.ആർ. വിനോദ്, എഫ്.എസ്.എസ്.എ.ഐ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജസ്റ്റോ ജോർജ്, കൗൺസിലർ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ലാബ് ജനങ്ങളിലേക്ക്
പൊതുജന പങ്കാളിത്തതോടെയുള്ള ജനകീയ പരിശോധന
മാർക്കറ്റുകൾ, റസിഡൻഷ്യൽ ഏരിയകൾ തുടങ്ങിയ സ്ഥലങ്ങളിൽ വാഹനം എത്തുന്ന സമയം മുൻകൂട്ടി അറിയിക്കും.
അങ്കണവാടി, കുടുംബശ്രീ പ്രവർത്തകർ, ഭക്ഷ്യോത്പാദകർ, റസിഡൻസ് അസോസിയേഷനുകൾ എന്നിവർക്ക് പരിശീലനം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |