തിരുവനന്തപുരം : ഗർഭാവസ്ഥ മുതൽ രണ്ട് വയസു വരെ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന 1000ദിന പദ്ധതി എല്ലാ ജില്ലകളിലും വ്യാപിക്കും. സംസ്ഥാനതല ഉദ്ഘാടനം 23ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. മന്ത്രി വി. ശിവൻകുട്ടി ബോധവത്ക്കരണ ലഘുലേഖ പ്രകാശനം ചെയ്യും.
കുട്ടിയുടെ ശരിയായ വളർച്ചയ്ക്കും വികാസത്തിനും പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതിനുള്ള പദ്ധതിയ്ക്ക് 2,18,40,000 രൂപയുടെ ഭരണാനുമതിയായി. ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ പഞ്ചായത്ത് അടിസ്ഥാനത്തിൽ മൂന്നു മാസത്തിലൊരിക്കൽ ഗർഭിണികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തും. മെഡിക്കൽ ഓഫീസറുടെ ശുപാർശ പ്രകാരം തിരഞ്ഞെടുക്കുന്ന ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രത്യേക തെറാപ്യുട്ടിക് ഫുഡ് അങ്കണവാടികൾ വഴി വിതരണം ചെയ്യും. അങ്കണവാടി പ്രവർത്തകരും ഐ.സി.ഡി.എസ്. സൂപ്പർവൈസർ, സി.ഡി.പി.ഒ ഉദ്യോഗസ്ഥരും നിശ്ചിത ഇടവേളകളിൽ ഗുണഭോക്താക്കളുടെ വീടുകളിലെത്തി ബോധവൽക്കരണം നടത്തും. രണ്ടു വയസു വരെയുള്ള പ്രായത്തിനിടയിൽ കുഞ്ഞിന്റെ പ്രായത്തിനനുസരിച്ചുള്ള ഭാരം, ഉയരം എന്നിവ നിശ്ചിത ഇടവേളകളിൽ പരിശോധിക്കും. പ്രകടമായ വ്യത്യാസം കണ്ടെത്തിയാൽ ഡോക്ടറുടെ സേവനം ഉറപ്പാക്കും..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |