തിരുവനന്തപുരം: അപൂർവ ജനിതക രോഗം ബാധിച്ചവരുടെ ചികിത്സയ്‌ക്ക് ക്രൗഡ് ഫണ്ടിംഗിലൂടെ പണം കണ്ടെത്തുമെന്ന് മന്ത്രി വീണാജോർജ്ജ് നിയമസഭയിൽ പറഞ്ഞു. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനും മാനദണ്ഡമുണ്ടാക്കും. ഫണ്ട് സ്വരൂപിക്കാൻ സമൂഹ മാദ്ധ്യമങ്ങളിലെ കാമ്പയിനിംഗിന് ഏജൻസിയെ നിയോഗിക്കും. അപൂർവ രോഗം ബാധിച്ച 42 പേരുടെ ചികിത്സയ്ക്ക് 250 മുതൽ 400 കോടി വരെ കണ്ടെത്തണം. ചികിത്സയ്‌ക്കായി തിരുവനന്തപുരം എസ്.എ.ടി, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളെ എംപാനൽ ചെയ്യും. അപൂർവ രോഗം ഗർഭാവസ്ഥയിൽ കണ്ടെത്താൻ എസ്.എ.ടിയിൽ സൗകര്യമൊരുക്കും. അപൂർവരോഗമായ സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്.എം.എ) രോഗബാധിതർക്ക് ഇലക്ട്രോണിക് വീൽചെയർ സൗജന്യമായി നൽകുമെന്നും വി.ആർ. സുനിൽകുമാറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |