തിരുവനന്തപുരം: തക്കാളിപ്പനിയിൽ ആശങ്ക വേണ്ടെന്നും കുട്ടികളിൽ പനിയുടെ ലക്ഷണങ്ങൾ കണ്ടാലുടൻ ആശുപത്രികളിൽ എത്തിക്കണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ലക്ഷണത്തിനനുസരിച്ചുള്ള ചികിത്സയാണ് നൽകുന്നത്. മെഡിക്കൽ ടീം സാഹചര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ആശുപത്രികളിൽ മരുന്നില്ലെന്ന പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ലഭ്യമല്ലാത്ത മരുന്നുകൾ ജില്ലകളിലെ വെയർ ഹൗസുകളിൽ ലഭ്യമാണ്. ആഗസ്റ്റ് മുതൽ മരുന്നുകളുടെ ലിസ്റ്റടങ്ങിയ കലണ്ടർ അനുസരിച്ചായിരിക്കും കെ.എം.സി.എൽ മരുന്ന് വാങ്ങാനുള്ള ഓർഡർ തയ്യാറാക്കുന്നത്. പ്രവർത്തന കലണ്ടർ ഡി.എം.ഒയ്‌ക്കും ഡി.എച്ച്.എസിനും നൽകും. ഡോകടർമാരും മരുന്ന് വിതരണം ശ്രദ്ധിക്കും. ആശുപത്രികൾ മരുന്ന് തീരും മുൻപ് കെ.എം.സി.എല്ലിനെ അറിയിക്കണമെന്നുെം മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |