കോഴഞ്ചേരി: ശബരിമലയിൽ മേൽശാന്തിമാരായി ബ്രാഹ്മണരെ നിയമിക്കണമെന്ന് എഴുതി വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ജാതി വിവേചനം പരസ്യപ്പെടുത്തുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെകട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം കോഴഞ്ചേരി യൂണിയന്റെയും അയിരൂർ ശ്രീനാരായണ മിഷന്റെയും സംയുക്താഭിമുഖ്യത്തിലുള്ള അയിരൂർ ശ്രീനാരായണ കൺവെൻഷനും ശ്രീനാരായണ ധർമ്മ പ്രബോധനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും ജാതി വ്യവസ്ഥ ഭീകരമായി നിലനിൽക്കുന്നു. താന്ത്രിക കർമ്മങ്ങൾ പഠിച്ച ആർക്കും ശാന്തി ജോലി ചെയ്യാമെന്ന് കോടതി പറഞ്ഞിട്ടും, ദേവസ്വം ബോർഡിൽ നടപ്പാക്കുന്നില്ല. ഇതിനെതിരെ കേസ് കൊടുത്തപ്പോൾ 'വേണ്ട ണം ' എന്ന നിലപാടാണ് സർക്കാരിന്. ദേവസ്വം ബോർഡിലെ 96 ശതമാനവും സവർണരാണ്. നാല് ശതമാനമേയുള്ളൂ പിന്നാക്കക്കാർ. സദ്യയും കുടിയും സവർണർക്കും, വേലികെട്ട് പിന്നാക്കക്കാരനും എന്നതാണ് സ്ഥിതി. മൂന്ന് ശതമാനം മാത്രമുളള ലത്തീൻ സഭ പിണറായിയെ മൂക്ക് കൊണ്ട് 'മ ' വരപ്പിച്ചു. കുരിശിന്റെ കാര്യത്തിൽ സീറോ മലബാറും ലത്തീനും ഒന്നായി. ളോഹാ സമസ്താ സുഖിനോ ഭവന്തു എന്നതാണ് ഇപ്പോൾ ശരിയെന്ന് തോന്നുന്നതായി വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |