തിരുവനന്തപുരം: കരാറുകാരെ സഹായിച്ചെന്ന് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി മുൻ ചീഫ് എൻജിനിയർ ആർ. ഇന്ദുവിനെതിരെ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അംഗീകാരം. കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിലെ നിർമ്മാണ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളെ തുടർന്ന് സസ്‌പെൻഷനിലായിരുന്നു ആർ.ഇന്ദു. എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിർമ്മാണവുമായും ഹരിപ്പാട്, തൊടുപുഴ, കണ്ണൂർ, ചെങ്ങന്നൂർ, മൂവാറ്റുപുഴ ഡിപ്പോകളുടെ നിർമ്മാണവുമായും ബന്ധപ്പെട്ട് ഗുരുതര വീഴ്ച വരുത്തിയതിനാണ് നടപടി. സസ്‌പെൻഷനും വിജിലൻസ് അന്വേഷണത്തിനും ധനകാര്യ പരിശോധനാവിഭാഗം ശുപാർശ ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |