തൃശൂർ: ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത 16കാരിക്ക് നേരെ അതിക്രമമുണ്ടായി നാല് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനാവാത്ത സാഹചര്യത്തിൽ, മനുഷ്യാവകാശ കമ്മിഷനും ബാലാവകാശകമ്മിഷനും പരാതി നൽകിയതായി പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.
പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് തന്നെയാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. എന്നാൽ അറസ്റ്റ് ചെയ്തിട്ടില്ല. ദളിത് കോൺഗ്രസ് നേതാവാണ് പെൺകുട്ടിയുടെ പിതാവ്. ഡി.സി.സി പ്രസിഡന്റ് ഇവരുടെ വീട്ടിലെത്തിയിരുന്നു. കോൺഗ്രസും ദളിത് കോൺഗ്രസും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. പ്രതികളെ നാലു ദിവസം പിന്നിട്ടിട്ടും പിടികൂടാനാവാത്തത് പൊതു ഇടത്തിൽ സ്ത്രീകളുടെ അരക്ഷിതാവസ്ഥയാണ് സൂചിപ്പിക്കുന്നതെന്നും പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവന്നില്ലെങ്കിൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.സി.ശ്രീകുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |