SignIn
Kerala Kaumudi Online
Saturday, 20 April 2024 1.13 AM IST

വിസ്മയ കേസ്: വിധി 11 മാസത്തിനകം

vismaya

 അന്വേഷണവും വിചാരണയും അതിവേഗം

കൊല്ലം : വിസ്മയ ആത്മഹത്യ ചെയ്ത് 11 മാസമായപ്പോഴാണ് കേസിൽ വിധി വരുന്നത് .ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി സെപ്തംബർ 10ന് കുറ്റപത്രം സമർപ്പിച്ചു. ജനുവരി 10ന് വിചാരണ ആരംഭിച്ചു. ഈ മാസം 18ന് വാദം പൂർത്തിയായി. വിചാരണ അന്തിമ ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ, സുപ്രീം കോടതി ഒരു മാസം മുമ്പ് വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിന് ജാമ്യം അനുവദിച്ചിരുന്നു.

തെളിവായി ഫോൺ

സംഭാഷണങ്ങൾ

2019 മേയ് 31നായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനമായി നൽകിയ കാറിനെച്ചൊല്ലിയും, വിവാഹത്തിന് മുമ്പ് പറഞ്ഞുറപ്പിച്ച അളവിലുള്ള സ്വർണാഭരണങ്ങൾ നൽകിയില്ലെന്ന് ആരോപിച്ചും നിരന്തരം പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. വീട്ടിൽ വച്ചുള്ള ആക്രമണങ്ങൾക്ക് പുറമേ, 2020 ആഗസ്റ്റ് 29ന് ചിറ്റുമലയിൽ പൊതുജനമദ്ധ്യത്തിലും 2021 ജനുവരി 3ന് വിസ്‌മയയുടെ നിലമേലുള്ള വീട്ടിൽ വച്ചും കാർ മാറ്റി നൽകണമെന്ന് പറഞ്ഞ് കിരൺകുമാർ പ്രശ്നമുണ്ടാക്കിയതായി സാക്ഷിമൊഴികളുണ്ട്. കുറ്റപത്രം സമർപ്പിച്ച ശേഷം കിരൺകുമാർ, വിസ്മയ, വിസ്മയയുടെ മാതാവ് എന്നിവരുടെ ഫോണുകളിൽ നേരത്തേ റെക്കാഡ് ചെയ്തിരുന്ന സംഭാഷണങ്ങൾ വീണ്ടെടുത്തിരുന്നു. സത്രീധന തർക്കം സംബന്ധിച്ച ഈ ഫോൺ സംഭാഷണങ്ങളും കോടതി തെളിവായി സ്വീകരിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VISMAYA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.