കൊച്ചി: ആയുർവേദ മെഡിസിൻ വിദ്യാർത്ഥിനി വിസ്‌മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ് കിരൺകുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജി ആഗസ്റ്റ് എട്ടിനു വീണ്ടും പരിഗണിക്കും. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഹർജിയിലെ ഇടക്കാല ആവശ്യം ജസ്റ്റിസ് വി.ഷേർസി നിരസിച്ചു. ഇക്കാര്യം വാദം കേട്ടു തീരുമാനിക്കാമെന്ന് സിംഗിൾബെഞ്ച് പറഞ്ഞു. ജൂൺ 21നു പുലർച്ചെയാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ പീഡനങ്ങളെത്തുടർന്നാണ് വിസ്മമയയുടെ മരണം എന്നാരോപിച്ചാണ് പൊലീസ് കേസെടുത്തതെന്നും താൻ നിരപരാധിയാണെന്നുമാണ് ഹർജിക്കാരന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |