കോവളം: വിഴിഞ്ഞത്ത് വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളായ പൂന്തുറ സ്വദേശി ജോസഫ് വർഗീസ് (46), ശബരിയാർ എന്ന് വിളിക്കുന്ന സേവ്യർ (46) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെ കണ്ടെത്തി. ജോസഫിന്റെ മൃതദേഹം പൂവാറിലും സോവ്യറിന്റെ മൃതദേഹം അടിമലത്തുറയിലുമാണ് കോസ്റ്റ്ഗാർഡ് കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. അവിവാഹിതനായ സേവ്യർ തെന്നൂർക്കോണം രാജ രാജേശ്വരി ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു. മേരിയാണ് ജോസഫ് വർഗീസിന്റെ ഭാര്യ. സജിൻ, സതീഷ്, സൗമ്യ എന്നിവർ മക്കളാണ്.
ചൊവ്വാഴ്ച രാത്രി ശക്തമായ കാറ്റിലും തിരയിലും വള്ളങ്ങൾ കീഴ്മേൽ മറിയുകയായിരുന്നു.
ബുധനാഴ്ച രാവിലെ അടിമലത്തുറയിൽ കണ്ടെത്തിയ പുന്തൂറ സ്വദേശി സ്റ്റെല്ലസിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് മൂന്നിന് പുന്തൂറ സെന്റ്തോമസ് ചർച്ചിൽ സംസ്‌കരിച്ചു. സേവ്യറിന്റെയും ജോസഫ് വർഗീസിന്റെയും മൃതദേഹങ്ങൾ കൊവിഡ് പരിശോധയ്‌ക്ക് ശേഷം ഇന്ന് വിട്ടു നൽകും.
മുന്നറിയിപ്പ് പാളി ?
ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് സംവിധാനം പാളിയെന്ന ആക്ഷേപം അപകടത്തോടെ ശക്തമായി. കൃത്യമായ മുന്നറിയിപ്പ് നൽകാത്തതാണ് അപകടമുണ്ടാക്കിയതെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |