തിരുവനന്തപുരം: മുഖ്യ വനം മേധാവി പി.കെ.കേശവൻ 30ന് വിരമിക്കുന്നതോടെ ആ സ്ഥാനത്തേക്ക് പുതിയ പേരുകൾ പരിഗണിക്കുന്നു. പി.സി.സി.എഫുമാരായ ഗംഗാസിംഗ്, ജയപ്രസാദ്, പ്രകൃതി ശ്രീവാസ്തവ, നോയൽ തോമസ് എന്നിവർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം,
ചീഫ് വൈൽഡ് ലൈഫ് വാർഡനും സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഐ.എഫ്.എസ് ഓഫീസറുമായ ബെന്നിച്ചൻ തോമസിന്റെ പേരും പട്ടികയിൽ ഇടം നേടാൻ സാദ്ധ്യതയുണ്ട്. വിവാദ മുല്ലപ്പെരിയാർ മരംമുറിക്കൽ സംഭവത്തിൽ ബെന്നിച്ചന് സസ്പെൻഷൻ നടപടി നേരിടേണ്ടിവന്നിരുന്നു. വകുപ്പുതല അന്വേഷണ റിപ്പോർട്ടിൽ ഇദ്ദേഹം തെറ്റുകാരനല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. റിപ്പോർട്ട് ഇപ്പോൾ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. റിപ്പോർട്ട് അംഗീകരിച്ച് കുറ്റവിമുക്തനാക്കിയാലെ പട്ടികയിൽ ബെന്നിച്ചനെ പരിഗണിക്കൂ. ഇദ്ദേഹത്തെ വനം മേധാവിയാക്കുന്നതിൽ സർക്കാരിനും താത്പര്യമുണ്ടെന്നാണ് അറിയുന്നത്.
പുതിയ മേധാവിയെ കണ്ടെത്താനുള്ള പ്രത്യേക സമിതിയുടെ യോഗം 20ന് ചേർന്നേക്കും. ചീഫ് സെക്രട്ടറി, വനംമേധാവി, വനംസെക്രട്ടറി, ഒരു കേന്ദ്ര പ്രതിനിധി, മറ്റൊരു സംസ്ഥാനത്തിലെ വനംമേധാവി എന്നിവരാണ് സമിതി അംഗങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |