തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വന്തം പഴവർഗ്ഗങ്ങളിൽ നിന്നുള്ള വൈൻ നുകരാൻ അവസരം. പുതിയ മദ്യ നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വൈൻ നിർമ്മാണ യൂണിറ്റുകൾ തുടങ്ങാനുള്ള ചട്ടം എക്സൈസ് വകുപ്പ് തയ്യാറാക്കി.
മൂന്ന് വർഷമാണ് ലൈസൻസ് കാലാവധി. വാർഷിക ഫീസ് 50,000 രൂപ. വൈൻ ബോട്ട്ലിംഗ് ലൈസൻസിന് 5000 രൂപ ഫീസ്. ലൈസൻസ് പുതുക്കി നൽകാനുള്ള അധികാരം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്കായിരിക്കും. കേരളത്തിൽ നിലവിൽ വൈൻ നിർമ്മാണ യൂണിറ്റുകളില്ല.
നിർമ്മാണ സ്ഥാപനത്തിൽ
വേണ്ടത്.
*പഴച്ചാറെടുക്കാനുള്ള മുറി
*പുളിപ്പിക്കാനുള്ള മുറി
*ബോട്ട്ലിംഗ് മുറി
* സ്റ്റോക്ക് ചെയ്യാനുള്ള സംവിധാനം.
വൈൻ നിർമ്മാണ യൂണിറ്റിന് അപേക്ഷ ലഭിച്ചാൽ ബന്ധപ്പെട്ട എക്സൈസ് കമ്മീഷണർ കാർഷിക വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ചെയർമാനായി കമ്മിറ്റി രൂപീകരിക്കണം.ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്ര് കമ്മീഷണർ,പൊതുമരാമത്ത് വകുപ്പ് അസിസ്റ്രന്റ് എക്സിക്യുട്ടീവ് എൻജിനിയർ,ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഇൻസ്പെക്ടർ എന്നിവരായിരിക്കും കമ്മിറ്റി അംഗംങ്ങൾ. കമ്മിറ്റിയുടെ ശുപാർശ പ്രകാരമാവും ലൈസൻസ് അനുവദിക്കുക.
ഇപ്പോൾ വൈൻ
എത്തുന്നത്
മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്ന്. മുന്തിരിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈനാണിത്. സംസ്ഥാനത്ത് പൈനാപ്പിൾ, ചക്ക തുടങ്ങിയ പഴവർഗ്ഗങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ജാതിക്കയുടെ തോടിൽ നിന്ന് വൈൻ ഉത്പാദിപ്പിക്കാനാവുമെന്നും വിദഗ്ദ്ധാഭിപ്രായമുണ്ട്. ഒരു വൈനറി യൂണിറ്റ് തുടങ്ങാൻ അഞ്ച് ലക്ഷത്തോളമാവും ചെലവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |