കൊച്ചി: ഒരുവിഭാഗം വിശ്വാസികളുടെ പ്രതിഷേധത്തിനിടെ സീറോ മലബാർസഭ 29 ാമത് സിനഡിന്റെ രണ്ടാം സമ്മേളനം മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഓൺലൈനായാണു സമ്മേളനം. 62 മെത്രാപ്പോലീത്താമാരും മെത്രാന്മാരുമാണ് സിനഡിൽ പങ്കെടുക്കുന്നത്.
കുർബാനരീതി ഏകീകരിക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശമാണ് സിനഡിലെ പ്രധാന ചർച്ച. മാർപാപ്പയും പൗരസ്ത്യസംഘവും അംഗീകരിച്ച നവീകരിച്ച കുർബാനക്രമം നടപ്പാക്കാൻ സിനഡ് തീരുമാനിക്കും. 27ന് സിനഡ് സമാപിക്കും.
സ്ഥലമിടപാട് കേസിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച സാഹചര്യത്തിൽ സിനഡ് അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് ആലഞ്ചേരിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അൽമായ മുന്നേറ്റം പ്രവർത്തകർ സിനഡ് ചേരുന്ന കാക്കനാട്ടെ മൗണ്ട് സെന്റ് തോമസിന് മുമ്പിൽ പ്രതിഷേധിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |