തിരുവനന്തപുരം: പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ പിതാവിനെ ഫോണിൽ വിളിച്ചെന്ന കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയെ ചൊല്ലിയുയർന്ന വിവാദങ്ങൾ ചീറ്രിപ്പോയില്ലേയെന്ന് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശബ്ദസംഭാഷണത്തിൽ കേസിന്റെ കാര്യം പിതാവ് പറയുന്നത് വ്യക്തമായി തന്നെ കേൾക്കാമെന്നിരിക്കെ, കേസ് അപ്രസക്തമായിയെന്ന് കരുതാനാകുമോയെന്ന് വാർത്താലേഖകർ ചൂണ്ടിക്കാട്ടിയപ്പോഴാണ്, 'നിയമസഭയിൽ കാര്യങ്ങളൊക്കെ കേട്ടതല്ലേ, അതെല്ലാം ചീറ്റിപ്പോയില്ലേ' എന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്. കൊടകര കുഴൽപ്പണക്കേസിലെ പുതിയ കുറ്റപത്രത്തെക്കുറിച്ച് ചൂണ്ടിക്കാട്ടിയപ്പോൾ അന്വേഷണ ഏജൻസി കണ്ടെത്തിയ കാര്യമല്ലേ, അത് തന്റെ കൈയിലില്ല എന്ന് മുഖ്യമന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |