ന്യൂഡൽഹി: കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേരളം സമർപ്പിച്ച നിവേദനം അനുഭാവപൂർവം പരിഗണിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പു നൽകിയതായി മന്ത്രി എ.കെ. ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു പ്രതികരണം.
തുടർ ചർച്ചയ്ക്ക് കേന്ദ്രമന്ത്രി ഡിസംബർ ആദ്യവാരം കേരളത്തിലെത്തും. ഇതിനു മുന്നോടിയായി സംസ്ഥാന വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, മുഖ്യ വനം മേധാവി പി.കെ. കേശവൻ എന്നിവർ കേന്ദ്ര വനം പരിസ്ഥിതി സെക്രട്ടറിയുമായി ചർച്ച നടത്തും.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ സംസ്ഥാനം തയ്യാറാക്കിയ സമഗ്രപദ്ധതി രേഖ കേന്ദ്രത്തിന് കൈമാറി. 60 ശതമാനം തുക കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കുന്ന 620 കോടിയുടെ പ്രൊപ്പോസലാണ്. സാമ്പത്തിക ലഭ്യതയനുസരിച്ച് സഹായം ഉറപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. വനാതിർത്തി നിർണയിക്കാൻ ഡിജിറ്റലൈസിംഗ് ആൻഡ് ജിയോ റഫറിംഗിന് 60 കോടി രൂപയും അഭ്യർത്ഥിച്ചു. ഇക്കാര്യത്തിലും കേന്ദ്രം ഉറപ്പു നൽകിയെന്ന് മന്ത്രി ശശീന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |