തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ 9.8 കോടിയാണ് തൃശൂരിൽ എത്തിയതെന്നും ഇതിൽ 6.3 കോടി ജില്ലയിൽ ഏൽപ്പിച്ചെന്നുമുള്ള വിവരവും പൊലീസിന് ലഭിച്ചു. മൂന്നര കോടിയിൽ 1.05 ലക്ഷം രൂപ കണ്ടെടുത്തു. ബാക്കി കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തിയാൽ കുറ്റപത്രത്തിന് ബലമുണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ
കെ. സുരേന്ദ്രന്റെ സെക്രട്ടറി ദിപിൻ, ഡ്രൈവർ ലബീഷ് എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. രണ്ടു പേരും കുഴൽപ്പണ ഇടപാട് നടന്നെന്ന് പറയുന്ന ദിവസങ്ങളിൽ പണം കൈകാര്യം ചെയ്ത ധർമ്മരാജനുമായി പലതവണ ബന്ധപ്പെട്ടിരുന്നു. ഇത് തിരഞ്ഞെടുപ്പു സാമഗ്രികൾക്കായാണെന്നാണ് ഇരുവരുടെയും മൊഴി. തൃശൂർ മണ്ഡലത്തിൽ ചെലവഴിച്ച ഫണ്ട്, അതിൽ കുഴൽപ്പണത്തിന്റെ പങ്ക് എന്നിവ സംബന്ധിച്ച വിവരങ്ങളും പൊലീസ് ശേഖരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |