ന്യൂഡൽഹി: നാലു പുതിയ നേതാക്കളെ ഉൾപ്പെടുത്തി കോൺഗ്രസിന്റെ ഉന്നതാധികാര സമിതിയായ പ്രവർത്തക സമിതി വിപുലീകരിച്ചു. മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ മനു അഭിഷേക് സിംഗ്‌വിയും മുൻ ഹരിയാന പി.സി.സി അദ്ധ്യക്ഷ കുമാരി സെൽജയുമാണ് പുതിയ അംഗങ്ങൾ. ആന്ധ്രയിൽ നിന്നുള്ള മുൻ എംപി ടി.സുബ്ബരാമി റെഡ്ഡിയെ സ്ഥിരം ക്ഷണിതാവായും മുൻ ഉത്തർപ്രദേശ് പി.സി.സി അദ്ധ്യക്ഷൻ അജയ് കുമാർ ലല്ലുവിനെ പ്രത്യേക ക്ഷണിതാവായും നിയമിച്ചു.
പാർട്ടിക്കെതിരായ കേസുകൾ കൈകാര്യം ചെയ്യുകയും ദേശീയ വക്താവിന്റെ സ്ഥാനത്ത് തിളങ്ങുകയും ചെയ്യുന്ന മനു അഭിഷേക് സിംഗ്‌വിക്കുള്ള അംഗീകാരമാണ് പ്രവർത്തക സമിതിയിലെ അംഗത്വം. നേതാവ് ഭൂപീന്ദർ ഹൂഡയുമായി ഭിന്നതയിലുള്ള സെൽജയുടെ നിയമനം 2024ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കമാണ്. ഹരിയാനയിൽ നിന്നുള്ള രാജ്യസഭാ സീറ്റിലും സെൽജയെ പരിഗണിച്ചിരുന്നില്ല. പ്രത്യേക ക്ഷണിതാവായി നിയമിക്കപ്പെട്ട ലല്ലുവിനും ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാ ടിക്കറ്റ് നൽകാത്തതിൽ നിരാശയുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |