കണ്ണൂർ: ആദ്യ ദളിത് മുഖമായ പശ്ചിമ ബംഗാളിൽ നിന്നുള്ള രാമചന്ദ്ര ഡോമും, കർഷക സമരത്തിലൂടെ ശ്രദ്ധേയനായ മഹാരാഷ്‌ട്രയിൽ നിന്നുള്ള അശോക് ധാവ്‌ളെയും എത്തിയതോടെ 17 അംഗ സി.പി.എം
പോളിറ്റ് ബ്യൂറോയിൽ മൂന്നു ഡോക്ടർമാരായി. നിലവിൽ പി ബി അംഗമായ മുൻ പശ്ചിമ ബംഗാൾ സെക്രട്ടറി സൂര്യകാന്ത് മിശ്ര എംബിബിഎസ് ബിരുദധാരിയാണ്.
1976 മുതൽ 1983വരെ ഡോക്ടറായി പ്രാക്ടീസ് ചെയ്ത അശോക് ധാവ്ളെ പിന്നീട് മുഴുവൻ സമയവും പാർട്ടിക്കായി നീക്കി വച്ചു. രാമചന്ദ്ര ഡോമിനെപ്പോലെ ഇദ്ദേഹവും എസ്.എഫ്.ഐയിലൂടെയാണ് രാഷ്‌ട്രീയത്തിലെത്തിയത്. എസ്.എഫ്.ഐ അഖിലേന്ത്യാ വൈസ്പ്രസിഡന്റായിരുന്നു. പിന്നീട് ഡി.വൈ.എഫ്.ഐയുടെയും സി.പി.എമ്മിന്റെും സംസ്ഥാന നേതൃ പദവിയിലെത്തി. 1983 മുതൽ കിസാൻ സഭയുടെ നേതാവായ ധാവ്‌ളെ സംയുക്ത കിസാൻ മോർച്ച നടത്തിയ ചരിത്രം കുറിച്ച കർഷക സമരത്തിനും നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |