തിരുവനന്തപുരം: പ്രതീക്ഷിക്കാത്ത പല പാർട്ടികളും മുന്നണിയിൽ വന്നേക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.എൽ.ഡി.എഫിന്റെ കവാടങ്ങൾ അടയ്ക്കില്ല. മുന്നണി ശക്തിപ്പെടുകയാണ്. മുന്നണി വിപുലീകരണം എൽ.ഡി.എഫിന്റെ നയമാണ്.
യു.ഡി.എഫിൽ എത്തിയ ആർ.എസ്.പി ഒന്നുമല്ലാതായി. സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണ് ആ പാർട്ടി ഈ നിലയിലെത്താൻ കാരണം. അവർ പുനഃപരിശോധന നടത്തിയാൽ നല്ലത്. എൽ.ഡി.എഫിന്റെ നയങ്ങൾ അംഗീകരിച്ചുവന്നാൽ പി.ജെ. കുര്യനുമായും സഹകരിക്കും. മാണി സി.കാപ്പൻ വന്നാലും സഹകരിക്കും. എസ്.ഡി.പി.ഐ വോട്ട് വേണോ, വേണ്ടയോ എന്ന് ഇപ്പോൾ പറയേണ്ടതില്ല. തിരഞ്ഞെടുപ്പ് കാലത്താണ് തീരുമാനമെടുക്കേണ്ടത്.
ക്രിസ്ത്യൻ ന്യൂനപക്ഷം കേരളത്തിൽ സുരക്ഷിതരാണ്. ലവ് ജിഹാദും നാർകോട്ടിക് ജിഹാദും ഇല്ല. മിശ്രവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം. പാർട്ടി കോൺഗ്രസിനെത്തിയ സീതാറാം യെച്ചൂരി സഞ്ചരിച്ച വാഹനത്തെ ചൊല്ലിയുണ്ടായ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ, പാർട്ടി നേതാക്കളെ ഓട്ടോറിക്ഷയിൽ കയറ്റാനാകില്ലെന്നായിരുന്നു ജയരാജന്റെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |