കണ്ണൂർ: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച മട്ടന്നൂർ യു.പി സ്കൂൾ അദ്ധ്യാപകൻ ഫർസിൻ മജീദ് സർവീസ് ചട്ടം ലംഘിച്ചെന്നും, 2013 മുതൽ നിർബന്ധമാക്കിയ വരുന്ന കെ -ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചിട്ടില്ലെന്നുമുള്ള ഡി.ഡി.ഇ കെ.ബിന്ദുവിന്റെ റിപ്പോർട്ട് ഡി.പി.ഐയ്ക്ക് അയച്ചു. നിലവിൽ പതിനഞ്ച് ദിവസത്തേക്ക് സസ്പെൻഷനിലാണ് ഫർസീൻ മജീദ്.
കെ -ടെറ്റ് പരീക്ഷ പാസായാൽ മാത്രമേ പ്രോബേഷൻ ഡിക്ളയർ ചെയ്യാനാകൂ എന്നാണ് ചട്ടം. പ്രോബേഷൻ പൂർത്തിയാക്കാൻ യോഗ്യത നേടി ജോലിയിൽ പ്രവേശിച്ച് ഒരു വർഷം വേണം. എയിഡഡ് സ്കൂളായതിനാൽ ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത് മാനേജ്മെന്റാണ്. അദ്ധ്യാപകനെതിരെ പരാതിയുമായി രക്ഷിതാക്കൾ സ്കൂളിലെത്തിയിരുന്നു. കൂട്ടമായി ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയത് മാനേജ്മെന്റിനെ സമ്മർദ്ദത്തിലാക്കി. ഫർസിന് മജീദിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയും എസ് .എഫ് .ഐയും സ്കൂളിലേയ്ക്ക് മാർച്ചും നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |