കൊച്ചി: തലശേരി ഫസൽ വധക്കേസിൽ സി.ബി.ഐയുടെ തുടരന്വേഷണ റിപ്പോർട്ട് തള്ളി വീണ്ടും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സഹോദരൻ അബ്‌ദുൾ സത്താർ നൽകിയ ഹർജി എറണാകുളം സി.ബി.ഐ കോടതി തള്ളി. ഫസൽ വധക്കേസിൽ പങ്കുണ്ടെന്ന് ആർ.എസ്.എസ് പ്രവർത്തകൻ കുപ്പി സുബീഷ് വെളിപ്പെടുത്തിയത് സി.ബി.ഐ വിശദമായി അന്വേഷിച്ചില്ലെന്നും നുണപരിശോധനയ്‌ക്ക് ഇയാളെ വിധേയനാക്കിയില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന ഫസലിനെ 2006 ഒക്ടോബർ 22നു പുലർച്ചെ മൂന്നിന് സി.പി.എം പ്രവർത്തകർ ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. സി.ബി.ഐ അന്വേഷിച്ച കേസിൽ സി.പി.എം നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരടക്കം എട്ടുപേരെ പ്രതികളാക്കി കുറ്റപത്രം നൽകിയിരുന്നു. സുബീഷിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സത്താർ പിന്നീടു നൽകിയ ഹർജി ഹൈക്കോടതി അനുവദിച്ചു. എന്നാൽ സുബീഷിന്റെ വെളിപ്പെടുത്തലിൽ കഴമ്പില്ലെന്ന് വ്യക്തമാക്കിയാണ് സി.ബി.ഐ തുടരന്വേഷണ റിപ്പോർട്ട് നൽകിയത്. സുബീഷിനെ അനധികൃതമായി കസ്റ്റഡിയിലെടുത്ത് തെളിവുണ്ടാക്കി ഫസൽ വധക്കേസിന്റെ വിചാരണ അട്ടിമറിക്കാൻ പൊലീസ് ശ്രമിച്ചെന്നും സി.ബി.ഐ വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |