കോഴിക്കോട്: തർക്കം പരിഹരിച്ചതോടെ ഐ.എൻ.എല്ലിൽ രണ്ട് മാസത്തിനകം പ്രാദേശികം മുതൽ സംസ്ഥാന തലത്തിൽ വരെ പുതിയ കമ്മിറ്റികൾ നിലവിൽ വരും. ഇതിന്റെ ഭാഗമായി അംഗത്വ കാമ്പയിനും ഉടൻ പുനഃരാരംഭിക്കും. പുതിയ അംഗത്വത്തിന്റെ അടിസ്ഥാനത്തിൽ ഭാരവാഹികളെ തിരഞ്ഞെടുക്കും. അംഗത്വ വിതരണത്തിൽ പ്രശ്നമുണ്ടായാൽ പരിഹരിക്കുന്നതിന് പത്ത് അംഗസമിതിയെ നിയോഗിച്ചു. രണ്ട് വിഭാഗത്തിലുംപെട്ട അഞ്ച് പേർ വീതമാണ് സമിതിയിലുള്ളത്. പുതിയ അംഗങ്ങളെ ചേർത്ത് പാർട്ടിയുടെ അടിത്തറവികസിപ്പിക്കലിനാണ് പ്രഥമ പരിഗണനയെന്ന് സംസ്ഥാന ജനറൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.
സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ സാന്നിദ്ധ്യത്തിൽ ഞായറാഴ്ച നടന്ന അന്തിമ ചർച്ചയിലാണ് ഒത്തുതീർപ്പുണ്ടായത്. ഒത്തുതീർപ്പ് വ്യവസ്ഥ അനുസരിച്ച് ജൂലായ് 22ന് മുമ്പുള്ള അവസ്ഥ പുനഃസ്ഥാപിക്കും. ഇതനുസരിച്ച് പുറത്താക്കിയ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുൾ വഹാബിന് പ്രസിഡന്റ് സ്ഥാനം തിരകെ ലഭിക്കും. വഹാബിനോടൊപ്പം പുറത്താക്കിയ മറ്റ് നേതാക്കളെയും തിരിച്ചെടുക്കും.
എന്നാൽ എറണാകുളത്ത് നടന്നയോഗത്തിൽ അക്രമം നടത്തിയ എട്ട് പേരെ തിരിച്ചെടുക്കില്ല. ഇവർക്കെതിരായ പൊലീസ് കേസും തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |