തിരുവനന്തപുരം: അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുകയാണ് സർക്കാർ നയമെന്ന് ജില്ലാ കളക്ടർമാരുമായുള്ള യോഗത്തിൽ റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
അനധികൃതമായി കൈയ്യേറിയ സർക്കാർ ഭൂമി ഏറ്റെടുത്ത് അർഹരായ ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ മന്ത്രി നിർദ്ദേശം നൽകി. ഇതിനായി താലൂക്ക് ലാൻഡ് ബോർഡുകളുടെയും ലാൻഡ് ട്രൈബ്യൂണലുകളുടെയും പ്രവർത്തനം ശക്തിപ്പെടുത്തും. വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുന്നതിനുള്ള നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് ജനസൗഹൃദ ഓഫീസുകളാക്കും. പോക്കുവരവ്, ഭൂനികുതി ഒടുക്ക്, എൽ.ആർ.എം തരംമാറ്റം എന്നീ സേവനങ്ങൾ പൊതുജനങ്ങൾക്ക് ഇ-പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കും.
. കൊവിഡ് ബാധിതർക്ക് പ്രത്യേക ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടതുണ്ട്. പി.പി.ഇ കിറ്റുകൾ, മരുന്നുകൾ തുടങ്ങിയവയ്ക്ക് ക്ഷാമമുണ്ടാകാൻ പാടില്ല. ദുരിതാശ്വാസ ക്യാമ്പിലെത്തുന്നവർക്ക് കൊവിഡ് പരിശോധന നടത്തണം. ആവശ്യമായ ഭക്ഷ്യസാധനങ്ങൾ ഉറപ്പു വരുത്തണം. സന്നദ്ധ പ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. യോഗത്തിൽ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് , ലാൻഡ് റവന്യൂ കമ്മിഷണർ കെ.ബിജു എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |