തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ നൂറു ദിനം പിന്നിടുമ്പോൾ കൊവിഡ് വ്യാപനത്തിൽ കേരളത്തെ രാജ്യത്ത് ഒന്നാമത് എത്തിച്ച് ഇരുപതിനായിരം പേരുടെ ജീവനെടുത്തു എന്നതാണ് ഭരണനേട്ടമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ .സുധാകരൻ എംപി.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വൻ പരാജയമാണ്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തിൽ 65 ശതമാനവും കേരളത്തിലാണ്. കേരളത്തിൽ മാത്രം രോഗികളുടെ എണ്ണം തുടർച്ചയായി മുകളിലോട്ട് ഉയരുകയാണ്. കൊവിഡ് മാനദണ്ഡങ്ങളിലെ പിഴവ് പലതവണ ആരോഗ്യവിദഗദ്ധർ ചൂണ്ടിക്കാട്ടിയെങ്കിലും തിരുത്താൻ സർക്കാർ തയ്യാറായില്ല.
തൊഴിലും വരുമാനവുമില്ലാതെ ജീവിതം പോലും വെല്ലുവിളിയായി മാറിയ ഒരു ജനതയ്ക്ക് മേൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന് പറഞ്ഞ് പെറ്റിക്കേസ്സുകൾ ചുമത്തി കേരളം സ്വരൂപിച്ച കോടികളുടെ കണക്ക് പുറത്തുവിടാൻ മുഖ്യമന്ത്രി തയ്യാറാകുമോ? ഇനിയെങ്കിലും ദുരഭിമാനം വെടിഞ്ഞ് കേന്ദ്ര ആരോഗ്യ സംവിധാനവുമായും കേരളത്തിലെ ഡോക്ടർമാരുടെ സംഘടനകളുമായും സഹകരിച്ച് പ്രതിരോധത്തിന് ശരിയായ മാർഗ്ഗം സ്വീകരിക്കുവാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |