തിരുവനന്തപുരം: പാർട്ടിയിൽ വനിതകളോട് പുരുഷന്മാർ മോശം പെരുമാറ്റം കാട്ടുന്നതായി സി.പി.എം സംസ്ഥാന സമ്മേളനത്തിൽ രൂക്ഷ വിമർശനം ഉയരുമ്പോഴാണ്, സ്ത്രീപീഡന ആരോപണത്തിൽ അച്ചടക്ക നടപടി നേരിട്ടവരെ ഉൾപ്പെടുത്തി സംസ്ഥാന സമിതി വിപുലീകരിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പ്രസ്താവനയിൽ പറഞ്ഞു. വനിതകളോടുള്ള സി.പി.എമ്മിന്റെ സമീപനത്തിലും നയത്തിലുമുള്ള പൊള്ളത്തരമാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്..ഗോപി കോട്ടമുറിക്കൽ, പി.എൻ. ജയന്ത് തുടങ്ങിയ നേതാക്കളെക്കൂടി സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താമായിരുന്നു.
പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മുഹമ്മദ് റിയാസിനും സി.പി.എമ്മിലെ മറ്റു നേതാക്കൾക്ക് കിട്ടാത്ത പരിഗണനയാണ് ലഭിക്കുന്നത്. മരുമകനെന്ന പ്രത്യേക ക്വാട്ടയിലാണ് മുഹമ്മദ് റിയാസ് സെക്രട്ടേറിയറ്റിലെത്തിയത്. കണ്ണൂരിലെ മുതിർന്ന നേതാവായ പി.ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കി. ഖാദി ബോർഡിലെ ഒരു മരക്കസേരയാണ് അദ്ദേഹത്തിനു സർക്കാർ നല്കിയത്.
പിണറായി വിജയന്റെ സമ്പൂർണാധിപത്യമാണ് സമ്മേളനത്തിൽ കണ്ടത്. എതിർശബ്ദം ഉയർത്തിയവരെല്ലാം പാർട്ടിയിൽ നിന്ന് അപ്രത്യക്ഷമായെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |