തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വേളയിൽ ചാനൽ ലേഖകന്റെ ചോദ്യത്തിന് ശബരിമല യുവതീപ്രവേശന വിധിയെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ ഖേദമുണ്ടെന്നാണ് പ്രതികരിച്ചതെന്നും അത് മാപ്പു പറഞ്ഞെന്നാക്കി ചിത്രീകരിച്ചെന്നും മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു. അന്ന് അത് തിരുത്താൻ പോയില്ല. തിരുത്തിയിരുന്നെങ്കിൽ, മാപ്പ് പറയില്ലെന്ന് കടകംപള്ളി എന്ന രീതിയിൽ വളച്ചൊടിച്ചേനെ.
മന്ത്രി ഖേദപ്രകടനം നടത്തിയതിനാലാണ് യു.ഡി.എഫ് ശബരിമല വിഷയം പ്രചാരണായുധമാക്കിയത് എന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പരാമർശം ശരിയല്ല. ഫെബ്രുവരി ആദ്യം തന്നെ ഉമ്മൻചാണ്ടി ഇതൊരു വിഷയമാക്കി ഉയർത്തിയത് മന്ത്രി ഖേദം പ്രകടിപ്പിച്ചിട്ടാണോഎന്ന് കടകംപള്ളി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |