തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് സ്ഥിരീകരിക്കുന്ന സഹകരണവകുപ്പ് ഉദ്യോഗസ്ഥരുടെ സ്വത്ത് മരവിപ്പിച്ചേക്കും. സസ്‌പെൻഷനിലുള്ള 16 ഉദ്യോഗസ്ഥർ മെമ്മോയ്‌ക്ക് മറുപടി നൽകി. ഇത് തൃപ്തികരമല്ലെങ്കിൽ തുടർ നടപടിയുണ്ടാകും. വിരമിച്ച ചില ഉദ്യോഗസ്ഥർക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ പേരും സഹകരണ വകുപ്പ് ഉന്നത സംഘം സർക്കാറിന് സമർപ്പിച്ച അന്തിമ റിപ്പോർട്ടിലുണ്ട്. എന്നിലിവർക്ക് മെമ്മോ നൽകിയിട്ടില്ല. പകരം പെൻഷൻ തടയാനും ആവശ്യമെങ്കിൽ ക്രിമിനൽ നടപടികളെടുക്കാനും സാദ്ധ്യതയുണ്ട്.
തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ സെക്രട്ടറിയുടെയും മറ്റ് ജീവനക്കാരുടെയും സ്വത്തുക്കൾ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മരവിപ്പിച്ചിരുന്നു. മുൻ സെക്രട്ടറി സുനിൽകുമാർ, മുൻ ബ്രാഞ്ച് മാനേജർ ബിജു കരീം, സൂപ്പർമാർക്കറ്റ് അക്കൗണ്ടന്റായിരുന്ന റെജി അനിൽ, ബിജോയ്, കിരൺ, ജിൽസ് എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |