SignIn
Kerala Kaumudi Online
Saturday, 20 April 2024 6.58 AM IST

രണ്ടാം പിണറായി മന്ത്രിസഭയിൽ പുറത്തായി കാസർകോടും വയനാടും

ldf

തിരുവനന്തപുരം: ഏറെ പുതുമുഖങ്ങളുമായി രണ്ടാം പിണറായി സർക്കാർ നാളെ അധികാരമേൽക്കുമ്പോൾ, പുറത്താവുന്നത് . കാസർകോട്,,വയനാട് ജില്ലകൾ.

കഴിഞ്ഞ മന്ത്രിസഭയിൽ കാസർകോടു നിന്ന് ഇ.ചന്ദ്രശേഖരൻ റവന്യൂ മന്ത്രിയായി ഇക്കുറി ആരുമില്ല. വയനാടിന് കഴിഞ്ഞ ഇടതുസർക്കാരിലും അവഗണനയായിരുന്നു. കഴിഞ്ഞ തവണ പ്രാതിനിധ്യം കിട്ടാതിരുന്ന എറണാകുളത്തിനും പത്തനംതിട്ടയ്ക്കും ഇക്കുറി മന്ത്രിമാരെ കിട്ടി.

തലസ്ഥാനജില്ലയിൽ കഴിഞ്ഞ തവണ കടകംപള്ളിസുരേന്ദ്രൻ മാത്രമായിരുന്നു മന്ത്രിയെങ്കിൽ ഇക്കുറി എണ്ണം മൂന്നായി ഉയർന്നു. ആന്റണിരാജുവും ജി.ആർ.അനിലും വി.ശിവൻകുട്ടിയും. കണ്ണൂരും തൃശൂരുമാണ് മൂന്ന് മന്ത്രിമാരെ കിട്ടിയ മറ്റ് ജില്ലകൾ. കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകൾക്ക് രണ്ടു മന്ത്രിമാർ വീതമുള്ളപ്പോൾ പത്തനംതിട്ട,എറണാകുളം,കോട്ടയം,ഇടുക്കി,മലപ്പുറം,പാലക്കാട് ജില്ലകളിൽ നിന്ന് ഒാരോ മന്ത്രിമാരുണ്ട്.

പുതുമുഖ മന്ത്രിമാർ മുതൽ ചരിത്രത്തിൽ ഏറ്റവും കുറച്ച് കാണികളുമായി നടത്തുന്ന സത്യപ്രതിജ്ഞ വരെ നിരവധി പ്രത്യേകതകളുള്ള മന്ത്രിസഭയാണ് ഇത്തവണത്തേത്.വനിതാ മന്ത്രിമാരുടെ എണ്ണം രണ്ടിൽ നിന്ന് മൂന്നായി. 15ാം നിയമസഭയിൽ 11 വനിതകളാണുള്ളത്. ഇതിൽ രണ്ടു പേർ സി.പി.എമ്മിലും, ഒരാൾ സി.പി.ഐയിലും നിന്ന് മന്ത്രിമാരാകും.

.1996 ലാണ് ഏറ്റവും കൂടുതൽ വനിതാ എം.എൽ.എമാരുണ്ടായിരുന്നത് 13 പേർ. അന്ന് സി.പി.എമ്മിൽ നിന്ന് സുശീലാ ഗോപാലൻ മാത്രമായിരുന്നു വനിതാ മന്ത്രി.ഇക്കുറി മന്ത്രിയാകുന്ന വനിതകളിലൊരാൾ മുൻ മാധ്യമ പ്രവർത്തകയാണെന്നതും ചരിത്രം.

തലസ്ഥാന ജില്ലയിൽ നെടുങ്ങാട്ടുനിന്ന് ആദ്യമായാണ് ഒരു സി.പി.ഐ മന്ത്രിയെത്തുന്നത്. 1957, 1967 മന്ത്രിസഭകളിൽ അംഗമായിരുന്ന ടി.എ. മജീദിനു ശേഷം തലസ്ഥാനത്തുനിന്നുളള ആദ്യ സി.പി.ഐ മന്ത്രിയാണ് ജി.ആർ.അനിൽ. കെ.ആർ.ഗൗരിഅമ്മയും ടി.വി.തോമസും ഭാര്യയും ഭർത്താവുമായി മന്ത്രിസഭയിലുണ്ടായിരുന്നു. എന്നാൽ ആദ്യമായാണ് മുഖ്യമന്ത്രിയും, മകളുടെ ഭർത്താവും ഒരുമിച്ച് മന്ത്രിസഭയിലെത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA CABINET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.