കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിൽ സി.ബി.ഐ രജിസ്റ്റർ ചെയ്‌ത കേസിലെ മുഖ്യപ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കാൻ മാറ്റി. സി.ബി.ഐക്കു വേണ്ടി അഡി. സോളിസിറ്റർ ജനറൽ ഹാജരാകുമെന്നും ഇതിനായി ഹർജികൾ ഇന്നുച്ചയ്‌ക്ക് പരിഗണിക്കാൻ മാറ്റണമെന്നും അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി. വിജയകുമാർ ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്നാണ് ജസ്റ്റിസ് അശോക് മേനോൻ ഹർജികൾ മാറ്റിയത്.
ഒന്നും രണ്ടും പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥർ എസ്. വിജയൻ, തമ്പി എസ്. ദുർഗാദത്ത്, ഏഴാംപ്രതിയും ഗുജറാത്ത് മുൻ ഡി.ജി.പിയുമായ ആർ.ബി. ശ്രീകുമാർ, 11-ാം പ്രതിയായ മുൻ ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫീസർ പി.എസ്. ജയപ്രകാശ് എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷകളാണ് സിംഗിൾ ബെഞ്ചിലുള്ളത്. ഇവരുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഒരാഴ്‌ച കൂടി നീട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |