തിരുവനന്തപുരം: ഇടുക്കിയിലെ എൻജി.കോളേജ് വിദ്യാർത്ഥി ധീരജിന്റെ കൊലപാതകത്തിന്റെ പേരിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള സി.പി.എം ശ്രമം വിലപ്പോകില്ലെന്ന് വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പ്രസ്താവിച്ചു.
അക്രമത്തിനും കൊലപാതകത്തിനും ആഹ്വാനം ചെയ്യുന്ന പാരമ്പര്യം കോൺഗ്രസിനില്ല. കെ. സുധാകരൻ കെ.പി.സി.സി അദ്ധ്യക്ഷ പദവിയിലെത്തിയത് മുതൽ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാനും കടന്നാക്രമിക്കാനും ബോധപൂർവമായ ശ്രമം സി.പി.എം നടത്തുന്നുണ്ട്. ഇടുക്കിയിൽ എൻജിനിയറിംഗ് വിദ്യാർത്ഥിയുടെ മരണം തികച്ചും ആകസ്മികമാണ്. രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നാണ് ഇടുക്കി എസ്.പി തന്നെ വ്യക്തമാക്കുന്നത്. എന്നാലതിനെ രാഷ്ട്രീയ കൊലപാതകമാക്കി മാറ്റുകയെന്ന ഗൂഢലക്ഷ്യമാണ് സി.പി.എമ്മിനുള്ളത്.
കെ.പി.സി.സിയുടെ അമരത്ത് കെ. സുധാകരന്റെ സാന്നിദ്ധ്യം സി.പി.എം വല്ലാതെ ഭയപ്പെടുന്നതിനാലാണ് അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമം നടത്തുന്നത്. കോൺഗ്രസ് അദ്ധ്യക്ഷനെ ശൈലി പഠിപ്പാക്കാനിറങ്ങുന്ന സി.പി.എമ്മും കുട്ടി സഖാക്കളും ആദ്യം അരുംകൊല രാഷ്ട്രീയത്തിൽ നിന്ന് പിന്തിരിയണമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |