തിരുവനന്തപുരം: കേസുകളിൽ പിടികൂടി പൊലീസ് സ്റ്റേഷനുകളുടെ പരിസരത്തും സമീപ റോഡുകളിലും സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഒരു മാസത്തിനുള്ളിൽ ഇവ നീക്കം ചെയ്യാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ഇത്തരത്തിൽ വാഹനങ്ങൾ കൂട്ടിയിടാൻ അനുവദിക്കില്ല. ഇത് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിമാർക്കും റേഞ്ച് ഡി.ഐ.ജിമാർക്കുമാണ്. ആവശ്യമില്ലാതെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാൻ പാടില്ല. നിയമപ്റകാരമുള്ള നടപടി സ്വീകരിച്ച് ഉടൻ വിട്ടുകൊടുക്കണം. നിയമപ്റശ്നമുണ്ടെങ്കിൽ റവന്യു അധികൃതരുടെ സഹായത്തോടെ സ്ഥലം കണ്ടെത്തി മാറ്റണം. ജില്ലാ കളക്ടറുടെ സഹായത്തോടെ കോഴിക്കോട് നഗരത്തിൽ ഈ മാതൃക നടപ്പാക്കിയിട്ടുണ്ട്.
പൊലീസ് പിടികൂടുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പ്റധാനപാതകളുടെ വശത്ത് പാർക്ക് ചെയ്യുന്നത് പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കുറ്റകൃത്യങ്ങൾക്ക് ഇത് താവളമാകുന്നു. ഇക്കാര്യം പൊതുമരാമത്ത് മന്ത്റി പൊലീസ് മേധാവിയുടെ ശ്റദ്ധയിൽപ്പെടുത്തിയിരുന്നു. എല്ലാ സ്റ്റേഷനുകളുടേയും സമീപത്തെ റോഡുകളിൽ പാർക്ക് ചെയ്ത ഇത്തരം വാഹനങ്ങളുടെ വിവരങ്ങൾ ഒരു മാസത്തിനകം അറിയിക്കാൻ സ്റ്റേറ്റ് ക്റൈം റെക്കാഡ്സ് ബ്യൂറോയ്ക്ക് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |