തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ ഒരേ സീറ്റിൽ തുടർച്ചയായി മൂന്ന് വർഷത്തിലേറെ ജോലി ചെയ്യുന്നവരെ മാറ്റുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു. സെക്രട്ടറി അടക്കം തദ്ദേശ സ്ഥാപനങ്ങളിലെ പ്രധാന തസ്തികകളിൽ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ നടപടി തുടങ്ങിയതായും 2 തദ്ദേശ സ്വയംഭരണ പൊതുസർവീസ് ബില്ലിന്റെ ചർച്ചയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
സ്ഥലം മാറ്റങ്ങൾ ഓൺലൈൻ വഴിയാക്കും.. ജനങ്ങൾക്ക് സേവനം ലഭ്യമാക്കുകയാണ് പ്രധാനം. സേവനം സൗജന്യമല്ല, ജനങ്ങളുടെ അവകാശമാണ്. വകുപ്പിലെ 87.03 ശതമാനം ഫയലുകളും തീർപ്പാക്കി. 20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിൽ നകാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. . 64,006 അതിദരിദ്രരെ ഇതിനകം കണ്ടെത്തി. വയോജനങ്ങൾക്ക് വാതിൽപ്പടി സേവനമെത്തിക്കാൻ സന്നദ്ധ സേവന സൈന്യത്തെ സജ്ജമാക്കി.
സംസ്ഥാന തലത്തിൽ പൊതുവായ വകുപ്പദ്ധ്യക്ഷനും ജില്ലാതലത്തിൽ ഒരു മേധാവിയുമാണ് ഇനി ഉണ്ടാവുക. , നിലവിൽ വിവിധ വകുപ്പുകളിലായി പ്രവർത്തിച്ചുവരുന്ന അവസാനത്തെ ജീവനക്കാരനും നിലവിൽ ലഭിച്ചുവരുന്ന പ്രൊമോഷൻ ഉൾപ്പെടെ സംരക്ഷിക്കപ്പെടും..
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, തദ്ദേശ വകുപ്പ്(പ്ളാനിംഗ്) എന്നിവയ്ക്ക് കീഴിലുള്ള സർവീസുകളെയും ഗ്രാമവികസന , തദ്ദേശ എൻജിനിയറിംഗ് വ സർവീസുകളെയും ഏകീകരിച്ച് പൊതു സർവീസ് രൂപീകരിക്കുന്നതിനുള്ളതാണ് ബിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |