തിരുവനന്തപുരം: കേരളത്തിൽ സി.പി.എമ്മുകാരുടെ സിദ്ധാന്തങ്ങൾ ബംഗാളിൽ പോയി പറഞ്ഞ് ബോദ്ധ്യപ്പെടുത്തി അടുത്ത തിരഞ്ഞെടുപ്പിൽ ഒരു എം.എൽ.എ സീറ്രും എം.പി പദവിയും നേടാൻ ഇവിടത്തെ രണ്ടു നേതാക്കളെ അവിടേക്ക് വിടണമെന്ന് മഞ്ചേരിയിൽ നിന്നുള്ള മുസ്ലിംലീഗ് അംഗം യു.എ. ലത്തീഫ് ബഡ്ജറ്ര് ചർച്ചയിലെ തന്റെ കന്നിപ്രസംഗത്തിൽ പറഞ്ഞു. കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജിലെ വെന്റിലേറ്രറിൽ മരണവുമായി മല്ലിട്ട ശേഷം തിരിച്ചുവരാൻ കഴിഞ്ഞതിൽ ഡോക്ടർമാരോടും ദൈവത്തോടും നന്ദി പറയുന്നു.
കെ. ശാന്തകുമാരി (കോങ്ങാട്)
സ്ത്രീസമൂഹത്തിനായി എൽ.ഡി.എഫ് സർക്കാർ ഒട്ടേറെ കാര്യങ്ങൾ ചെയ്തു. മൂന്ന് വനിതാ മന്ത്രിമാരാണ് എൽ.ഡി.എഫിലുള്ളത്. എൽ.ഡി.എഫ് സർക്കാർ കുടുംബശ്രീക്ക് ആയിരം കോടി രൂപ കൂടി നൽകി. കുടുംബശ്രീയെ തകർക്കാൻ ജനശ്രീ തുടങ്ങുകയാണ് യു.ഡി.എഫ് ചെയ്തത്. പട്ടികവർഗക്കാരെ ശാന്തിമാരാക്കിയതിലൂടെ നിശബ്ദ വിപ്ലവമാണ് എൽ.ഡി.എഫ് നടത്തിയത്.
എച്ച്. സലാം (അമ്പലപ്പുഴ)
ദാരിദ്രയത്തിൽ നിന്ന് ജനതയെ രക്ഷിച്ചത് എൽ.ഡി.എഫാണ്. എൽ.ഡി.എഫ് സർക്കാരും യു.ഡി.എഫ് സർക്കാരും ചെയ്ത ജനക്ഷേമ പദ്ധതികൾ താരതമ്യം ചെയ്തായിരുന്നു പ്രസംഗം. കേന്ദ്രത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സർക്കാർ കടമെടുത്തത്.
ലിന്റോ ജോസഫ് (തിരുവമ്പാടി)
മാദ്ധ്യമ വിചാരണയിൽ തകർക്കപ്പെടുന്നതല്ല കേരളത്തിന്റെ പൊതുബോധം എന്നു തെളിയിച്ചു. കോൺഗ്രസിനെ മറികടന്ന് പിണറായി വിജയൻ ദേശീയ പ്രതിപക്ഷ നേതാവായി. വയനാട് തുരങ്ക പാത യാഥാർത്ഥ്യമാക്കണം. കർഷകരെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കണം.
പി.വി. ശ്രീനിജിൻ (കുന്നത്തുനാട്)
കാർഷിക മേഖലയിലെ മാന്ദ്യം ഒരുപരിധിവരെ കുറയ്ക്കാൻ ബഡ്ജറ്റിന് കഴിയും. 20,000 രൂപ കൊവിഡിന് ചെലവിട്ടത് ഗുണപ്രദം. പൊതുജനാരോഗ്യ സംരക്ഷണമെന്നത് ഇടതുപക്ഷത്തിന്റെ നയമാണ്. അംബേദ്കറുടെ ചിന്തകൾ പ്രസക്തം.
എം.എസ്. അരുൺ കുമാർ (മാവേലിക്കര)
എൽ.ഡി.എഫ് സർക്കാരിനെതിരെ വിലകുറഞ്ഞ രാഷ്ട്രീയക്കളി നടത്തിയിട്ടും സർക്കാരിനെ താഴെയിറക്കാൻ കഴിഞ്ഞില്ല. ഇടതുപക്ഷത്തിനെയാണ് കേരളത്തിലെ ജനങ്ങൾക്ക് വിശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |