തിരുവനന്തപുരം: നിയമനിർമ്മാണങ്ങൾക്ക് മാത്രമായി ഒക്ടോബർ- നവംബർ മാസങ്ങളിലായി ഒരു മാസം നീളുന്ന നിയമസഭാ സമ്മേളനം വിളിച്ചുചേർത്തേക്കും. ഇതുസംബന്ധിച്ച ഫയൽനീക്കങ്ങൾ പുരോഗമിക്കുന്നു.
ഒക്ടോബർ നാലിന് തുടങ്ങി നവംബർ നാല് വരെ നീളുന്ന തരത്തിൽ ഷെഡ്യൂൾ ക്രമീകരിക്കാനാണ് ആലോചന. 47 ഓർഡിനൻസുകൾക്ക് പകരം ബില്ലുകൾ പാസാക്കേണ്ടതുണ്ട്. 44 ഓർഡിനൻസുകൾ നേരത്തേ തന്നെ ഉണ്ടായിരുന്നു. പുതുതായി മൂന്ന് ഓർഡിനൻസുകൾ കൂടി മന്ത്രിസഭ പാസാക്കിയിട്ടുണ്ട്. ഡിജിറ്റൽ സർവകലാശാലാ ബിൽ കഴിഞ്ഞ സഭാസമ്മേളനത്തിൽ ചർച്ച ചെയ്ത് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. അതും പാസാക്കണം. കൊവിഡ് വ്യാപനം ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ വിലയിരുത്തിയാകും സഭാസമ്മേളനത്തിന്റെ ഷെഡ്യൂളിൽ അവസാനതീരുമാനം ഉണ്ടാവുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |