കൊച്ചി: കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ സി.പി.എം പ്രവർത്തകർ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയിൽ തുടങ്ങുന്നു. പ്രതികൾ മേയ് 17ന് ഹാജരാകാൻ സമൻസ് അയച്ചു.
2019 ഫെബ്രുവരി 17നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സി.പി.എം പ്രാദേശിക നേതാവ് പീതാംബരന്റെ നേതൃത്വത്തിൽ പ്രതികൾ വ്യക്തിവൈരാഗ്യത്തെത്തുടർന്ന് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. 14 പേരെയാണ് പ്രതി ചേർത്തത്. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതി തുടരന്വേഷണം സി.ബി.ഐക്കു കൈമാറി. ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജുവെന്ന പി. രാജേഷ് എന്നിവരടക്കം പത്തുപേരെക്കൂടി പ്രതി ചേർത്ത് സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയിൽ അനുബന്ധ കുറ്റപത്രം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |