തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നിന്ന് ഇന്നു രാവിലെ തിരുവനന്തപുരത്തെത്തും. പത്ത് മണിക്ക് മന്ത്രിസഭായോഗം ചേരും. ഉച്ചയ്ക്ക് 12ന് രാജ്ഭവനിലെത്തി ഗവർണർക്ക് രാജി സമർപ്പിക്കും. തത്കാലം കാവൽ മന്ത്രിസഭയായി തുടരാൻ ഗവർണർ നിർദ്ദേശിക്കും.
തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമവിജ്ഞാപനം ഇന്നോ നാളെയോ എത്തും. അതോടെ പെരുമാറ്റച്ചട്ടവും പിൻവലിക്കും. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച പ്രാരംഭ ചർച്ചകൾ നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടാകും. മിക്ക ഘടകകക്ഷികളുടെയും പ്രതിനിധികൾ വിജയിച്ച സാഹചര്യത്തിൽ എല്ലാവരെയും ഉൾപ്പെടുത്തുക വെല്ലുവിളി. 9 വരെ ലോക്ക്‌ഡൗണിനു സമാന നിയന്ത്രണങ്ങളായതിനാൽ സത്യപ്രതിജ്ഞ അതുകഴിഞ്ഞാകും. മേയ് 25 വരെയാണ് ഈ സർക്കാരിന്റെ കാലാവധി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |