തിരുവനന്തപുരം :മൂന്നാം തരംഗം കുട്ടികളെ വലിയ തോതിൽ ബാധിക്കുമെന്ന തരത്തിൽ അബദ്ധ ധാരണ പരത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭീതി പുലർത്തേണ്ട സാഹചര്യമില്ല. രോഗബാധയുടെ കാര്യത്തിൽ ആപേക്ഷികമായ വർദ്ധന മാത്രമാണ് കുട്ടികൾക്കിടയിൽ ഉണ്ടാകാൻ സാദ്ധ്യത. രോഗവുമായി ബന്ധപ്പെട്ട് അറിവു നേടാൻ സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയും മറ്റും പരക്കുന്ന അശാസ്ത്രീയവും വാസ്തവവിരുദ്ധവുമായ സന്ദേശങ്ങളെ ആശ്രയിക്കുന്നതിനു പകരം കേന്ദ്ര സംസ്ഥാന ആരോഗ്യ വകുപ്പുകൾ, ലോകാരോഗ്യ സംഘടന പോലുള്ള ഉത്തരവാദപ്പെട്ട സർക്കാർ സർക്കാരിതര ഏജൻസികളെ ഉപയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.ജനിതക
വ്യതിയാനമുള്ള വൈറസുകളെ കണ്ടെത്താനുള്ള പഠനം വിപുലീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |