തിരുവനന്തപുരം: വിദേശരാജ്യങ്ങളിലെ കമ്പനികളിൽ നിന്ന് നേരിട്ട് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള കരാറിലേക്ക് കേരളവും ഉടൻ കടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.മഹാരാഷ്ട്രയും കർണാടകവും അങ്ങനെ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
റേഷൻ വ്യാപാരികളെയും മറ്റും വാക്സിൻ മുൻഗണനാക്രമത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.ആരെയൊക്കെ മുൻഗണനാക്രമത്തിൽ ഉൾപ്പെടുത്തണോ അവരെയെല്ലാം ഉൾപ്പെടുത്തും. എന്നാൽ വാക്സിൻ ലഭ്യതയനുസരിച്ചേ നൽകാനാവൂ. വീടുകളിൽ കഴിയുന്ന കിടപ്പുരോഗികൾക്ക് വാക്സിനേഷൻ മുൻഗണനാക്രമമനുസരിച്ച് നൽകും.
ട്രിപ്പിൾ ലോക്ക്ഡൗണിൽ ദുരിതാശ്വാസ ക്യാമ്പുകളിലടക്കം ഭക്ഷണമെത്തിക്കേണ്ടതിനാൽ, റസ്റ്റോറന്റുകളിൽ ഭക്ഷണവിതരണത്തിനാവശ്യമായ ക്രമീകരണമുണ്ടാകും. ബാങ്കുകൾ രണ്ട് ദിവസമേ തുറക്കൂ. പത്രവിതരണം രാവിലെ ആറ് മണിക്ക് മുമ്പ് നടത്താനാകുമെങ്കിലും പത്ത് മിനിറ്റ് അപ്പുറമോ ഇപ്പുറമോ ആയാലും കുറ്റമുണ്ടാവില്ല. കൊവിഡ് രോഗികളെ സ്വകാര്യാശുപത്രികളിൽ പ്രവേശിപ്പിക്കുന്നില്ലെന്ന പരാതി പരിശോധിക്കും. ട്രിപ്പിൾ ലോക്ക്ഡൗണുള്ള ജില്ലകളിൽ അയൽ ജില്ലകളിൽ നിന്നെത്തുന്ന മാദ്ധ്യമപ്രവർത്തകരടക്കം പ്രത്യേക പാസ് എടുക്കേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |