തിരുവനന്തപുരം: ബി.ജെ.പി തനിക്ക് ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്നും രാജ്യസഭാ ഉപാദ്ധ്യക്ഷനായിരുന്ന തനിക്ക് 2018ൽ രാജ്യസഭാ സീറ്റ് നിഷേധിച്ചതിന് പിന്നിൽ ഉമ്മൻചാണ്ടിയാണെന്നും തുറന്നടിച്ച് കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് കൊടുക്കാൻ തീരുമാനമെടുത്തത് ഉമ്മൻ ചാണ്ടിയാണ്. അതേപ്പറ്റി ഫോണിൽ പോലും ഒരു വാക്ക് ഉമ്മൻചാണ്ടി സംസാരിച്ചില്ല.
ഇക്കാര്യത്തിൽ ഉമ്മൻചാണ്ടിയെ ഞാൻ പരസ്യമായി വിമർശിച്ചത് സ്ഥാനമോഹത്തിന്റെ പേരിലാണെന്ന് ചിലർ തെറ്റിദ്ധരിച്ചു. സ്ഥാനമോഹമായിരുന്നെങ്കിൽ ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് പരിഗണിക്കാനായി പ്രധാനമന്ത്രി, പാർലമെന്ററികാര്യ മന്ത്രി നഖ്‌വിയെ എന്റെയടുത്തേക്ക് പറഞ്ഞയച്ചപ്പോൾതന്നെ അദ്ദേഹത്തെ പോയിക്കണ്ട് സ്ഥാനം നേടാമായിരുന്നുവെന്ന് 'പ്രസാധകൻ' മാസികയിലെ അഭിമുഖത്തിൽ കുര്യൻ വെളിപ്പെടുത്തി.
രാഹുൽഗാന്ധി സത്യസന്ധതയും ആത്മാർത്ഥതയും ആദർശവും ഉറച്ച നിലപാടുകളുമുള്ള നേതാവാണെങ്കിലും ചെറുപ്പക്കാരെയും മുതിർന്നവരെയും ഏകോപിപ്പിച്ച് നേതൃത്വം നൽകാനാവുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |