തിരുവനന്തപുരം: ഇടവേളയ്‌ക്കുശേഷം പഞ്ചിംഗ് പുനഃരാരംഭിച്ച സെക്രട്ടേറിയറ്റിൽ ഇന്നലെ ഹാജർ രേഖപ്പെടുത്തിയത് 3500 പേർ. 5250 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്. ഇതിൽ ധനകാര്യ, നിയമ വിഭാഗങ്ങളിലെ ആയിരത്തോളം പേർ ഡെപ്യൂട്ടേഷനിൽ സെക്രട്ടേറിയറ്റിന് പുറത്ത് മറ്റ് വകുപ്പുകളിൽ ജോലി ചെയ്യുകയാണ്. പുതുതായി ജോലിയിൽ പ്രവേശിച്ച നാനൂറോളം പേരുടെ ഹാജർ സ്‌പാർക്കുമായി ബന്ധിപ്പിച്ചിട്ടില്ല. ബാക്കിയുള്ളവർ പഞ്ച് ചെയ്തിട്ടില്ല.
രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെയാണ് പ്രവൃത്തി സമയം. ഒരു മാസത്തിൽ അനുവദനീയമായ ഗ്രേസ് ടൈം 300 മിനിട്ടാണ്. 16 മുതൽ അടുത്ത മാസം 15 വരെയുള്ള ഹാജർ കണക്കാക്കിയാണ് ശമ്പള ബിൽ തയ്യാറാക്കുന്നത്. ഗ്രേസ് ടൈം കുറഞ്ഞാൽ പുനഃസ്ഥാപിക്കില്ലെന്ന് സർക്കാർ ഇന്നലെ ഇറക്കിയ ഉത്തരവിൽ പറയുന്നു.
ജീവനക്കാർ ഓഫീസിൽ വരുമ്പോഴും പോകുമ്പോഴും എെ.ഡി കാർഡ് മുഖേന പഞ്ച് ചെയ്യണം. ഒരു ഉദ്യോഗസ്ഥന്റെ എെഡന്റിറ്റി കാർഡ് മറ്റൊരാളെ ഏൽപ്പിച്ച് പഞ്ചിംഗ് നടത്തിയാൽ ഗുരുതര വീഴ്ചയായി കണക്കാക്കി അച്ചടക്ക നടപടിയെടുക്കും. എെ.എ.എസ് ഉദ്യോഗസ്ഥരും പഞ്ച് ചെയ്യണം. താത്കാലിക ജീവനക്കാരും കോൺട്രാക്ട് ജീവനക്കാരും പഞ്ച് ചെയ്യേണ്ട.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |