SignIn
Kerala Kaumudi Online
Friday, 19 April 2024 7.53 PM IST

കോൺഗ്രസിന്റെ വനിത മുഖമായി ഉമ തോമസ്

uma

തിരുവനന്തപുരം: 15ാം നിയമസഭയിലെ കോൺഗ്രസിന്റെ ഏക എം.എൽ.എയായും പ്രതിപക്ഷത്തെ രണ്ടാമത്തെ വനിതാ എം.എൽ.എയുമായാണ് നിയമസഭയിലേക്ക് ഉമ തോമസിന്റെ കന്നിപ്രവേശനം. ഇതോടെ നിയമസഭയിൽ വനിതാ പ്രാതിനിദ്ധ്യം 13 ആകും.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺ. സ്ഥാനാർത്ഥികളായി മത്സരിച്ച പി.കെ. ജയലക്ഷ്മി, കെ.എ. ഷീബ, പദ്മജ വേണുഗോപാൽ, പി.ആർ. സോന, ഷാനിമോൾ ഉസ്മാൻ, അരിത ബാബു, രശ്മി.ആർ, ബിന്ദു കൃഷ്ണ, വീണ എസ്. നായർ, അൻസജിത റസൽ എന്നിവരും മുസ്ലിം ലീഗിന്റെ എക വനിത സ്ഥാനാർത്ഥി നൂർബിന റഷീദും പരാജയപ്പെട്ടിരുന്നു. യു.ഡി.എഫ് പിന്തുണയോടെ ജയിച്ച ആർ.എം.പിയിലെ കെ.കെ. രമ മാത്രമാണ് പ്രതിപക്ഷത്തെ ഏക വനിതാ എം.എൽ.എ

എൽ.ഡി.എഫിൽ കെ.കെ. ശൈലജ, കാനത്തിൽ ജമീല, കെ. ശാന്തകുമാരി, ആർ. ബിന്ദു, ദലീമ, വീണാജോർജ്, ഒ.എസ്. അംബിക, യു. പ്രതിഭ എന്നിവർ സി.പി.എം സ്ഥാനാർത്ഥികളായും സി.കെ. ആശ, ജെ. ചിഞ്ചുറാണി എന്നിവർ സി.പി.ഐ ടിക്കറ്റിലും ജയിച്ചു. കേരളകോൺഗ്രസ് എം സ്ഥാനാർത്ഥിയായി മത്സരിച്ച സിന്ധുമോൾ ജേക്കബ് മാത്രമാണ് പരാജയപ്പെട്ടത്. ജോ ജോസഫിന്റെ വിജയത്തിനു വേണ്ടി 11 ഭരണപക്ഷ വനിത എം.എൽ.എമാരും രംഗത്തിറങ്ങിയിരുന്നു. യു.ഡി.എഫിനു വേണ്ടി കെ.കെ. രമയും പ്രചാരണം നടത്തി.

 ഇതിന് മുൻപ് പത്താം നിയമസഭയിൽ (1996-2001) മാത്രമാണ് വനിതാ അംഗങ്ങളുടെ എണ്ണം 13 ലെത്തിയിട്ടുള്ളത്. ബാക്കി നിയമസഭകളിലെല്ലാം പത്തിന് താഴെയാണിത്.

 14ാം നിയമസഭയിൽ 9 വനിതാ സാമാജികർ. യു.ഡി.എഫിൽ ഷാനിമോൾ ഉസ്മാൻ മാത്രം.

 13ാം നിയമസഭയിൽ ഏഴ് വനിതാസാമാജികർ. യു.ഡി.എഫിൽ പി.കെ. ജയലക്ഷ്മി മാത്രം.

ഉമ തോമസിന്റെ വിജയം സഹതാപ തരംഗമായി ചിത്രീകരിക്കാൻ ചില എൽ.ഡി.എഫ് നേതാക്കളടക്കം ശ്രമിക്കുന്നത് ശരിയല്ല. പ്രതിപക്ഷത്ത് ഉമ വരുന്നത് അതിജീവിത ഉൾപ്പെടെയുള്ള വനിതകൾക്കു വേണ്ടി നിയമസഭയിലെ പോരാട്ടത്തിന് കരുത്ത് പകരും -

കെ.കെ. രമ, എം.എൽ.എ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THRIKAKARA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.