തിരുവനന്തപുരം : കെ റെയിലിൽ പ്രധാനമന്ത്രിയിൽ നിന്ന് മുഖ്യമന്ത്രിക്ക് പ്രത്യേക ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം കരിക്കകത്ത് സർവേക്കല്ലുകൾ നാട്ടിയ വീടുകൾ സന്ദർശിക്കുന്നതിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ ശബ്ദമാണ് റെയിൽവേ മന്ത്രിയിലൂടെ പാർലമെന്റിൽ കേട്ടത്. അതാണ് കേന്ദ്ര നിലപാട്. സിൽവർ ലൈൻ അനുവദിച്ചിട്ടില്ല. തത്വത്തിലുള്ള അംഗീകാരമെന്നാൽ പഠനം നടത്താനുള്ളതാണ്. കല്ലിട്ടല്ല പഠനം നടത്തേണ്ടത്. കല്ലിടുന്നതെന്തിനെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ മുഖ്യമന്ത്രി തയ്യാറാകാത്തതുകൊണ്ടാണ് ജനങ്ങൾ കല്ലുകൾ പിഴുതു കളയുന്നത്. പ്രധാനമന്ത്രി പദ്ധതിക്ക് അനുകൂലമാണെന്ന പ്രചാരണം പണം കൊടുത്ത് ചെയ്തുകൊണ്ടിരുക്കുന്ന നടപടികളിൽ നിന്ന് ഏജൻസികൾ പിൻവാങ്ങാതിരിക്കാനുള്ള അടവുമാത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |