ആലുവ: ഷാർജ ഷെയ്ഖിനെ വിദേശ മന്ത്രാലയം അറിയാതെ വഴിതെറ്റിച്ച് ക്ലിഫ്ഹൗസിൽ എത്തിച്ചെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണം അതീവഗുരുതരമാണെന്നും ഇക്കാര്യത്തിൽ പരാതി നൽകിയാൽ അന്വേഷിക്കുമെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ആലുവ പാലസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മന്ത്രാലയം അംഗീകരിച്ച യാത്രാറൂട്ട് മറികടന്നെങ്കിൽ ഗുരുതരമായ സുരക്ഷാവീഴ്ചയും പ്രോട്ടോക്കോൾ ലംഘനവുമാണ്. എന്തുകൊണ്ട് വഴിമാറിയെന്ന് സർക്കാർ വ്യക്തമാക്കണം. കോൺസുലേറ്റിലെ ഈജിപ്റ്റ്കാരനായ കരാർ ജീവനക്കാരൻ ഖാലിദിന് മന്ത്രാലയ അനുമതിയില്ലാതെ സംസ്ഥാന സർക്കാർ നിയമവിരുദ്ധമായാണ് ഡിപ്ലോമാറ്റിക് ഐ.ഡി കാർഡ് നൽകിയത്. ഇതുപയോഗിച്ച് വിദേശത്തേക്ക് കറൻസി കടത്തിയെന്ന ആരോപണവും പരിശോധിക്കണം. ആസൂത്രിത രാജ്യവിരുദ്ധ പ്രവർത്തനമാണ് നടന്നത്. ഇക്കാര്യത്തിൽ മൗനംപാലിക്കുന്ന മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുകയാണ്. സ്വർണക്കടത്ത്, ലൈഫ് മിഷൻ, ഡിപ്ലോമാറ്റിക് ഐ.ഡി തട്ടിപ്പുകൾ തുടങ്ങിയവ ഹൈക്കോടതിയോ സംസ്ഥാന സർക്കാരോ ആവശ്യപ്പെട്ടാലേ സി.ബി.ഐക്ക് അന്വേഷിക്കാനാകൂ എന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |